Monday, October 11, 2010

എം.എസ്. ബാബുരാജ്


കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും
മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന
സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്. ബാബുരാജ്
വിഷാദഗാനങ്ങളുടെ ഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു

ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരന്‍.മലയാള സിനിമാ ഗാനങ്ങള്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക പ്രഭാവത്താല്‍ അനുഭൂതിദായകമാക്കി മാറ്റിയ സംഗീത ചക്രവര്‍ത്തി എം.എസ്. ബാബുരാജ്.ഭാവസാന്ദ്രമായ കവിതാസകലങ്ങള്‍ ശ്രവണമധുരാക്കി, കേട്ടാലും കേട്ടാലുംമതി വരാത്ത ഗാനത്തിന്‍ മണിമുത്തുകളാക്കി കൈരളിയുടെ കാതിന് വിരുന്നൂട്ടിയ ആ വിഷാദഗായകന്‍എവിടെയോ മറഞ്ഞിരുന്ന് ആസ്വാദകര്‍ക്കിഷ്ടമുള്ള മധുരലളിതഗാനങ്ങള്‍ നീട്ടിമൂളുന്നുണ്ടാവണം.പ്രണയാര്‍ച്ചനപ്പൂക്കളിറുത്ത് വിളിച്ചിട്ടും വിളിച്ചിട്ടും വരാത്ത വിരുന്നുകാരനു വേണ്ടിപൌര്‍ണ്ണമി സന്ധ്യയില്‍ പാലാഴി നീന്തിവരുന്ന, മുരളികയൂതുന്ന ആട്ടിടയന്‍.അന്യഭാഷാ ഗാനങ്ങളുടെ ഈണമനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തി യാന്ത്രികമായആലാപനത്തിന്റെ വിരസതയനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തിന്വ്യതിരിക്തമായ ഭാവതലങ്ങള്‍ സമ്മാനിച്ച ആ വലിയ കലാകാരന്‍.. കോഴിക്കോട്ടുകാരുടെ ബാബുക്കയെന്ന ബാബുരാജ്.മലയാള സിനിമാ രംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ശുദ്ധ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേന്‍തുള്ളിയിറ്റിച്ച് ചാലിച്ചെടുത്ത മധുരഗാനങ്ങള്‍ കാലത്തെഅതിജീവിച്ച് നിലനില്‍ക്കുന്നതിന്റെ രഹസ്യം ലാളിത്യത്തിന്റെ പട്ടുറുമാലില്‍ പൊതിഞ്ഞ രാഗധാരയില്‍സമ്പുഷ്ടമാണ് എന്നതു തന്നെ.ശാസ്ത്രീയമായി സംഗീതപഠനം നടത്തുകയോ അക്കാദമിക് തലത്തില്‍ ബിരുദമെടുക്കുകയോ ചെയ്യാത്തഅദ്ദേഹത്തിന്റെ കഴിവുകള്‍ ജന്‍മസിദ്ധമാണ് എന്നതാണ് ഇതിനു നിദാനം.വയലാര്‍ ബാബുരാജ് കൂട്ടുകെട്ടില്‍ നിന്നും ജന്‍മം കൊണ്ട നദികളില്‍ സുന്ദരി യമുന.., ഗംഗയാറൊഴുകുന്ന നാട്ടില്‍..,വെള്ളിച്ചിലങ്കയണിഞ്ഞും കൊണ്ടൊരു പെണ്ണ്..., ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന..., സൂര്യകാന്തീ..സൂര്യകാന്തീ.. സ്വപ്നം കാണുവതാരെ... ആ നിര നീളുകയാണ്.അഞ്ജനക്കണ്ണെഴുതി.. ആലിലത്താലി ചാര്‍ത്തി.., വാസന്തപഞ്ചമി നാളില്‍..വരുമെന്നൊരു കാനാവ് കണ്ടു..., താമരക്കുമ്പിളല്ലോ മമഹൃദയം.., പ്രാണസഖി ഞാന്‍ വെറുമൊരു പാമരനാം..പാട്ടുകാരന്‍..,അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല.., ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍..., കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍...,തളിരിട്ട കിനാക്കള്‍..., താമസമെന്തേ വരുവാന്‍.. പ്രാണസഖി..., പാതിരാവില്ല പൌര്‍ണ്ണമി കന്യയ്ക്ക്..., ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ... തുടങ്ങിയ ഗാനങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളായി ഇന്നും നിലനില്‍ക്കുന്നു.ഇന്നും നമ്മളൊക്കെ കേള്‍ക്കാനിഷ്ടപ്പെടുന്ന അകലെയകലെ നീലാകാശം.., കടലേ.. നീലക്കടലേ..., തുടങ്ങി എത്ര ഗാനങ്ങളാണ് മലയാള സംഗീതലോകത്തിന് അദ്ദേഹം സമ്മാനിച്ചത്.പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും വിനയം കൈവെടിയാതെ ഒരു സാധാരണക്കാരനായിതന്നെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു. സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും സ്നേഹം നടിച്ചവര്‍ക്കുവേണ്ടിയും കയ്യയച്ച് സഹായങ്ങള്‍ നല്‍കി.
കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ കിട്ടുന്ന അപൂര്‍വ്വംഅവസരങ്ങള്‍ ഉത്സവമായി ആഘോഷിച്ചു. മറ്റുള്ളവര്‍ക്കു വേണ്ടി പല കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വന്തം കുടുംബത്തിന്റെശോഭനമായ ഭാവിക്കു അദ്ദേഹം ഊന്നല്‍ നല്‍കിയില്ല. അതുകൊണ്ടു തന്നെ പ്രശസ്തനായ ആ സംഗീതകാരന്റെകുടുംബം കോഴിക്കോട് നഗരസമീപം പന്നിയങ്കരയിലെ കൊച്ചുഭവനത്തില്‍ സാധാരണക്കാരായി ജീവിക്കുന്നു.കാലത്തിന്റെ മലവെള്ളപ്പാച്ചിലിലും മലയാള മനസ്സിന്റെ ഉള്ളറകളില്‍ നിന്നും മാഞ്ഞു പോവാത്ത ഗാനങ്ങള്‍ക്ക്ഈണം പകര്‍ന്ന സംഗീത ചക്രവര്‍ത്തി മുഹമ്മദ് സഹീര്‍ ബാബു എന്ന എം.എസ്.ബാബുരാജ് വിഷാദഗാനങ്ങളുടെഒത്തിരി പുഷ്പങ്ങള്‍ ബാക്കി വെച്ച് നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് ഓക്ടോബര്‍ ഏഴിന് മുപ്പത്തിരണ്ട് വര്‍ഷം തികയുന്നു.